ചോദ്യങ്ങളില്‍ ചില തെറ്റുകള്‍ വരുത്തുക, റാങ്ക് ലിസ്റ്റുകള്‍ വച്ചുതാമസിപ്പിക്കുക, റാങ്ക് ലിസ്റ്റുകളില്‍ ചെറിയ ക്രമക്കേടുകള്‍ നടത്തുക, റാങ്ക് ലിസ്റ്റുകള്‍ റദ്ദാക്കുക തുടങ്ങിയ ആരോപണങ്ങള്‍ നേരത്തെതന്നെ പിഎസ്‌സിക്കെതിരെ ഉണ്ടായിരുന്നുവെങ്കിലും യോഗ്യതയില്ലാത്തവര്‍ക്ക് ജോലി തരപ്പെടുത്തിക്കൊടുക്കുന്ന റാക്കറ്റിന്റെ പിടിയിലാണ് പിഎസ്‌സി എന്നറിയുന്നത് ഉദ്യോഗാര്‍ത്ഥികളില്‍ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
വയനാട് ജില്ലയില്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് എട്ടുപേരോളം സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചതായി കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. ഇതിന് പിന്നില്‍ വന്‍ റാക്കറ്റ് ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഈ റാക്കറ്റിന് സിപിഐയുമായി ബന്ധമുണ്ടെന്നതാണ് പ്രശ്നങ്ങളെ കൂടുതല്‍ ഗുരുതരമാക്കുന്നത്.
റവന്യു ഡിപ്പാര്‍ട്ട്മെന്റ് കൈകാര്യം ചെയ്യുന്ന സിപിഐയുടെ നേതാക്കന്മാരുടെ മൗനാനുവാദത്തോടെയാണ് ഈ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതെന്ന് സൂചനകളുണ്ട്. സിപിഐയുടെ നിയന്ത്രണത്തിലുള്ള ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ഈ അട്ടിമറികള്‍ നടന്നതെന്നാണ് വയനാട് കലക്ട്രേറ്റിലെ ജീവനക്കാര്‍ പറയുന്നത്.
രണ്ട് വര്‍ഷംമുമ്പുവരെ സിപിഎമ്മിന്റെ തൊഴിലാളി സംഘടനയായ എന്‍ജിഒ യൂണിയനാണ് നിയമനങ്ങള്‍ നടത്തുന്നതിലെ നിര്‍ണ്ണായക പോസ്റ്റായ ട്രാന്‍സ്ഫര്‍ ആന്‍ഡ് പ്രൊമോഷന്‍ കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ രണ്ടുവര്‍ഷംമുമ്പ് സിപിഐ ഈ പോസ്റ്റ് ബലമായി കരസ്ഥമാക്കുകയായിരുന്നു.
പുതിയ ജീവനക്കാരന്‍ ചാര്‍ജെടുക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുക, സര്‍വ്വീസ് ബുക്ക് ഓപ്പണ്‍ ചെയ്യുക, പോലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് പരിശോധിക്കുക തുടങ്ങിയ നിര്‍ണ്ണായക കാര്യങ്ങളെല്ലാം ചെയ്യേണ്ട പോസ്റ്റാണ് സിപിഐ ബലമായി കൈക്കലാക്കിയത്. സിപിഐ ഈ പോസ്റ്റ് കരസ്ഥമാക്കിയശേഷമാണ് നിയമനത്തട്ടിപ്പ് നടന്നിരിക്കുന്നത്.
ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ ജോസ്‌പ്രകാശിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് തട്ടിപ്പ് നടന്നിരിക്കുന്നതെന്നും വയനാട് കലക്ട്രേറ്റിലെ ജീവനക്കാര്‍ ആരോപിക്കുന്നു. തട്ടിപ്പ് നടത്തുന്നതിനായി തിരുവനന്തപുരം സ്വദേശിയായ അഭിലാഷ് എസ് പിള്ളയെ വയനാട്ടിലേക്ക് സ്ഥലംമാറ്റിയതും പി ആര്‍ ജോസ്‌പ്രകാശ് മുന്‍കൈ എടുത്താണെന്നും ആരോപണം ഉയരുന്നു. എല്‍ഡി ക്ലര്‍ക്കായിരുന്ന അഭിലാഷ് എസ് പിള്ളയ്ക്ക് യുഡി ക്ലര്‍ക്കായി സ്ഥാനക്കയറ്റം നല്‍കിയാണ് വയനാട്ടിലേക്ക് കൊണ്ടുവന്നത്. ഏഴ് മാസം മുമ്പ് അഭിലാഷ് എസ് പിള്ളയ്ക്ക് നാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ചുവെങ്കിലും അത് പി ജോസ്‌പ്രകാശ് ഇടപെട്ട് തടയുകയായിരുന്നുവെന്നും ജീവനക്കാര്‍ പറയുന്നു.
നിയമനത്തട്ടിപ്പില്‍ ജോലി ലഭിച്ച എട്ടുപേരില്‍ ആറുപേരും ജോസ്‌പ്രകാശിന്റെ നാട്ടുകാരാണെന്നും അതില്‍നിന്നുതന്നെ ജോയിന്റ് കൗണ്‍സിലിന്റെ പങ്ക് വ്യക്തമാണെന്നും കലക്ട്രേറ്റിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. നിയമനം ലഭിച്ചവരില്‍ ഒരാള്‍ അഭിലാഷ് എസ് പിള്ളയുടെ നാട്ടുകാരനാണ്. തട്ടിപ്പിലൂടെ ജോലി ലഭിച്ച സ്ത്രീയുടെ ഗള്‍ഫിലുള്ള ഭര്‍ത്താവിന് ജോസ്‌പ്രകാശിന്റെ നാട്ടുകാരന്‍ വഴിയാണ് ഇത് ലഭിച്ചതെന്നും സൂചനകളുണ്ട്.
നിയമനത്തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞപ്പോള്‍തന്നെ പോലീസില്‍ അറിയിക്കാതെ അഭിലാഷ് എസ് പിള്ളയെ രക്ഷപ്പെടാന്‍ അനുവദിച്ചതിന് പിന്നിലും റവന്യു ഡിപ്പാര്‍ട്ട്മെന്റിലെ ഉന്നതരുണ്ടെന്നും ആരോപണമുയരുന്നു. ജോയിന്റ് കൗണ്‍സില്‍ അംഗങ്ങള്‍ തട്ടിപ്പില്‍ കൂട്ടുനിന്നിട്ടില്ലെന്നാണ് സിപിഐ നേതാക്കന്മാര്‍ പറയുന്നതെങ്കിലും ഇപ്പോള്‍ ഒളിവില്‍ പോയിരിക്കുന്ന അഭിലാഷ് എസ് പിള്ള ജോയിന്റ് കൗണ്‍സിലിന്റെ വയനാട് ജില്ലാ കമ്മറ്റി മെംബറാണ്.
Monday, December 6, 2010
Tuesday, November 30, 2010
മീഡിയ സ്ഥാപനങ്ങളുടെ എണ്ണം
ഇന്ത്യയിലെ ചെറിയൊരു സംസ്ഥാനമാണ് കേരളം. എന്നാല്‍, ഇവിടത്തെ മീഡിയ സ്ഥാപനങ്ങളുടെ എണ്ണം നോക്കിയാല്‍ പ്രമുഖ രാജ്യങ്ങളെ പോലും തോല്‍പ്പിക്കുന്നതാണ്. സംസ്ഥാനത്ത് ഓരോ ദിവസവും പുതിയ മീഡിയകള്‍ വന്നുക്കൊണ്ടിരിക്കുകയാണ്. ചാനലുകള്‍, പത്രങ്ങള്‍, മാഗസിനുകള്‍, ഓണ്‍ലൈന്‍ സൈറ്റുകള്‍ എല്ലം മികച്ച കുതിപ്പാണ് കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
പുതിയ മാധ്യമ സ്ഥാപനങ്ങള്‍ വരുമെന്ന് ഉറപ്പായതോടെ നിലവിലെ സ്ഥാപനങ്ങളും പുതുക്കി പണിയാണുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. നേരത്തെ അച്ചടി മാധ്യമങ്ങള്‍ക്കായിരുന്നു മീഡിയ ബിസിനസുകാര്‍ക്ക് താത്പര്യമെങ്കില്‍ ഇന്നത് ദൃശ്യമാധ്യമങ്ങളിലേക്ക് മാറി കഴിഞ്ഞു. പത്തോളം ചാനലുകള്‍ തുടങ്ങാന്‍ പദ്ധതികള്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.
ഏതാനും ചാനലുകള്‍ കേന്ദ്രത്തില്‍ നിന്നു സംപ്രേഷണാനുമതിക്കായി കാത്തിരിക്കുകയാണ്. അടുത്ത വര്‍ഷം തന്നെ മിക്ക ചാനലുകളും പ്രക്ഷേപണം തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. രാജ്യത്തെ പ്രമുഖ ഇംഗ്ലീഷ് പത്രങ്ങള്‍ പോലും കേരളത്തിലേക്ക് വരാന്‍ പോകുകയായാണ്.
കേരളകൌമുദി എഡിറ്റര്‍ ഇന്‍ ചീഫ് എം എസ് മണിയുടെ മകന്‍ സുകുമാരന്‍ മണിയുടെ നേതൃത്വത്തില്‍ കലാകൗമുദി മിഡ് ഡേ പത്രമായ ബിഗ് ന്യൂസ് അടുത്തിടെ പ്രസിദ്ധീകരണം ആരംഭിച്ചു. ഇവരുടെ തന്നെ ഫ്‌ളാഷ് സായാഹ്ന പത്രം കുറഞ്ഞ കാലത്തിനിടക്ക് ജനപ്രീതി നേടിയിട്ടുണ്ട്.
രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനമായ ടൈംസ് ഓഫ് ഇന്ത്യയും കേരളത്തിലേക്ക് വരുന്നു. ഇത് സംബന്ധിച്ച് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കാനാണ് ടൈംസ് ലക്‍ഷ്യമിടുന്നതെന്നും അറിയുന്നു. കേരളത്തിലെ ദി ഹിന്ദുവിന്റെ മുന്നേറ്റത്തിന് തടയിടാന്‍ വേണ്ടിയാണ് ടൈംസ് എത്തുന്നത് എന്നും സൂചനയുണ്ട്. മാതൃഭൂമിയുമായി ചേര്‍ന്നു ഒന്നിലേറെ സ്ഥലങ്ങളില്‍ തുടങ്ങാനാണ് ടൈംസ് പദ്ധതിയിടുന്നത്.
അച്ചടി മാധ്യമങ്ങള്‍ക്ക് പുറമെ ചാനല്‍ ബിസിനസിനും കേരളം പേരുകേട്ടതാണ്. കേരളകൌമുദിയുടെ കൗമുദി ചാനലിനും എസ് കെ എസ് എസ് എഫ് എന്ന സുന്നി സംഘടനയുടെ ദര്‍ശനയ്ക്കും സംപ്രേഷണാനുമതി ലഭിച്ചിട്ടുണ്ട്. കൌമുദിയുടേത് കറന്റ് അഫയേഴ്‌സ് ചാനലാണ്. എന്നാല്‍, ദര്‍ശന വിനോദത്തിന് പ്രാധാന്യം നല്‍കുന്ന ചാനലായിരിക്കും. 2010ല്‍ നടക്കുന്ന കേരള കൗമുദിയുടെ ശതാബ്‌ദി ആഘോഷവേളയില്‍ കൌമുദി ചാനല്‍ പ്രവര്‍ത്തനം തുടങ്ങാനാണു പദ്ധതിയിടുന്നത്.
ഇ കെ സുന്നികളുടെ ദര്‍ശന കോഴിക്കോട് കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. ന്യൂഡല്‍ഹിയിലും സ്റ്റുഡിയോ ഉണ്ടാകും. ഇന്ത്യാവിഷന്റെ മുന്‍ സി ഇ ഒ എം വി നികേഷ് കുമാറിന്റെ നേതൃത്വത്തില്‍ റിപ്പോര്‍ട്ടര്‍ എന്ന പേരില്‍ പുതിയ വാര്‍ത്താ ചാനല്‍ വരുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ കുറ പൂര്‍ത്തിയായി വരികയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംപ്രേക്ഷണം തുടങ്ങും. ജനുവരിയോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണു അറിയുന്നത്. എറണാകുളത്തെ കളമശ്ശേരി കേന്ദ്രീകരിച്ചായിരിക്കും റിപ്പോര്‍ട്ടര്‍ പ്രവര്‍ത്തിക്കുക.
മാതൃഭൂമിയും ചാനല്‍ തുടങ്ങാന്‍ പോകുകയാണ്. ചാനലിന്റെ അനുമതി നേടിയെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. കെ മുരളീധരന്റെ നേതൃത്വത്തിലുള്ള ജനപ്രിയ ചാനലും ഉടനെ വരുമെന്നാണ് അറിയുന്നത്. മാധ്യമം പത്രവും ചാനല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. അടുത്ത വര്‍ഷം തന്നെ പ്രവര്‍ത്തനം തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ലീഗിന്റെ കേബിള്‍ ചാനല്‍ തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട്ട് തുടങ്ങിട്ടുണ്ട്. കേബിള്‍ വഴി തുടങ്ങുന്ന ലീഗ് ചാനല്‍ പിന്നീട് സാറ്റ്ലൈറ്റിലേക്കും മാറ്റും.
ഇതിനെല്ലാം പുറമെ, ജയ്‌ഹിന്ദ് ചാനല്‍ സമ്പൂര്‍ണ വാര്‍ത്താചാനല്‍ ആരംഭിക്കാന്‍ ലക്‍ഷ്യമിടുന്നുണ്ട്. മനോരമയുടെ പുതിയ വിനോദ ചാനല്‍ ഉടന്‍ തുടങ്ങിയേക്കും. സൂര്യ ടിവിയും വാര്‍ത്താ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകര്രിക്കാന്‍ പോകുകയാണെന്ന് സൂചന നല്‍കിയിട്ടുണ്ട്.
പുതിയ മാധ്യമ സ്ഥാപനങ്ങള്‍ വരുമെന്ന് ഉറപ്പായതോടെ നിലവിലെ സ്ഥാപനങ്ങളും പുതുക്കി പണിയാണുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. നേരത്തെ അച്ചടി മാധ്യമങ്ങള്‍ക്കായിരുന്നു മീഡിയ ബിസിനസുകാര്‍ക്ക് താത്പര്യമെങ്കില്‍ ഇന്നത് ദൃശ്യമാധ്യമങ്ങളിലേക്ക് മാറി കഴിഞ്ഞു. പത്തോളം ചാനലുകള്‍ തുടങ്ങാന്‍ പദ്ധതികള്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.
ഏതാനും ചാനലുകള്‍ കേന്ദ്രത്തില്‍ നിന്നു സംപ്രേഷണാനുമതിക്കായി കാത്തിരിക്കുകയാണ്. അടുത്ത വര്‍ഷം തന്നെ മിക്ക ചാനലുകളും പ്രക്ഷേപണം തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. രാജ്യത്തെ പ്രമുഖ ഇംഗ്ലീഷ് പത്രങ്ങള്‍ പോലും കേരളത്തിലേക്ക് വരാന്‍ പോകുകയായാണ്.
കേരളകൌമുദി എഡിറ്റര്‍ ഇന്‍ ചീഫ് എം എസ് മണിയുടെ മകന്‍ സുകുമാരന്‍ മണിയുടെ നേതൃത്വത്തില്‍ കലാകൗമുദി മിഡ് ഡേ പത്രമായ ബിഗ് ന്യൂസ് അടുത്തിടെ പ്രസിദ്ധീകരണം ആരംഭിച്ചു. ഇവരുടെ തന്നെ ഫ്‌ളാഷ് സായാഹ്ന പത്രം കുറഞ്ഞ കാലത്തിനിടക്ക് ജനപ്രീതി നേടിയിട്ടുണ്ട്.
രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനമായ ടൈംസ് ഓഫ് ഇന്ത്യയും കേരളത്തിലേക്ക് വരുന്നു. ഇത് സംബന്ധിച്ച് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കാനാണ് ടൈംസ് ലക്‍ഷ്യമിടുന്നതെന്നും അറിയുന്നു. കേരളത്തിലെ ദി ഹിന്ദുവിന്റെ മുന്നേറ്റത്തിന് തടയിടാന്‍ വേണ്ടിയാണ് ടൈംസ് എത്തുന്നത് എന്നും സൂചനയുണ്ട്. മാതൃഭൂമിയുമായി ചേര്‍ന്നു ഒന്നിലേറെ സ്ഥലങ്ങളില്‍ തുടങ്ങാനാണ് ടൈംസ് പദ്ധതിയിടുന്നത്.
അച്ചടി മാധ്യമങ്ങള്‍ക്ക് പുറമെ ചാനല്‍ ബിസിനസിനും കേരളം പേരുകേട്ടതാണ്. കേരളകൌമുദിയുടെ കൗമുദി ചാനലിനും എസ് കെ എസ് എസ് എഫ് എന്ന സുന്നി സംഘടനയുടെ ദര്‍ശനയ്ക്കും സംപ്രേഷണാനുമതി ലഭിച്ചിട്ടുണ്ട്. കൌമുദിയുടേത് കറന്റ് അഫയേഴ്‌സ് ചാനലാണ്. എന്നാല്‍, ദര്‍ശന വിനോദത്തിന് പ്രാധാന്യം നല്‍കുന്ന ചാനലായിരിക്കും. 2010ല്‍ നടക്കുന്ന കേരള കൗമുദിയുടെ ശതാബ്‌ദി ആഘോഷവേളയില്‍ കൌമുദി ചാനല്‍ പ്രവര്‍ത്തനം തുടങ്ങാനാണു പദ്ധതിയിടുന്നത്.
ഇ കെ സുന്നികളുടെ ദര്‍ശന കോഴിക്കോട് കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. ന്യൂഡല്‍ഹിയിലും സ്റ്റുഡിയോ ഉണ്ടാകും. ഇന്ത്യാവിഷന്റെ മുന്‍ സി ഇ ഒ എം വി നികേഷ് കുമാറിന്റെ നേതൃത്വത്തില്‍ റിപ്പോര്‍ട്ടര്‍ എന്ന പേരില്‍ പുതിയ വാര്‍ത്താ ചാനല്‍ വരുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ കുറ പൂര്‍ത്തിയായി വരികയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംപ്രേക്ഷണം തുടങ്ങും. ജനുവരിയോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണു അറിയുന്നത്. എറണാകുളത്തെ കളമശ്ശേരി കേന്ദ്രീകരിച്ചായിരിക്കും റിപ്പോര്‍ട്ടര്‍ പ്രവര്‍ത്തിക്കുക.
മാതൃഭൂമിയും ചാനല്‍ തുടങ്ങാന്‍ പോകുകയാണ്. ചാനലിന്റെ അനുമതി നേടിയെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. കെ മുരളീധരന്റെ നേതൃത്വത്തിലുള്ള ജനപ്രിയ ചാനലും ഉടനെ വരുമെന്നാണ് അറിയുന്നത്. മാധ്യമം പത്രവും ചാനല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. അടുത്ത വര്‍ഷം തന്നെ പ്രവര്‍ത്തനം തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ലീഗിന്റെ കേബിള്‍ ചാനല്‍ തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട്ട് തുടങ്ങിട്ടുണ്ട്. കേബിള്‍ വഴി തുടങ്ങുന്ന ലീഗ് ചാനല്‍ പിന്നീട് സാറ്റ്ലൈറ്റിലേക്കും മാറ്റും.
ഇതിനെല്ലാം പുറമെ, ജയ്‌ഹിന്ദ് ചാനല്‍ സമ്പൂര്‍ണ വാര്‍ത്താചാനല്‍ ആരംഭിക്കാന്‍ ലക്‍ഷ്യമിടുന്നുണ്ട്. മനോരമയുടെ പുതിയ വിനോദ ചാനല്‍ ഉടന്‍ തുടങ്ങിയേക്കും. സൂര്യ ടിവിയും വാര്‍ത്താ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകര്രിക്കാന്‍ പോകുകയാണെന്ന് സൂചന നല്‍കിയിട്ടുണ്ട്.
Subscribe to:
Posts (Atom)